![യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: സർക്കാർ പ്ലീഡര്‍ പി ജി മനു രാജിവച്ചു](assets/news_post/manu21783.jpg)
പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനു രാജിവച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതിയിലെ സീനിയര സർക്കാർ അഭിഭാഷകൻ രാജി സമർപ്പിച്ചത്.
പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക. ചോറ്റാനിക്കര പൊലീസ് യുവതി നൽകിയ പരാതിയിൽ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്.
പീഡനക്കേസിൽ നിയമസഹായം നൽകാനായി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. 2018 ൽ നടന്ന ഒരു പീഡനകേസിൽ നിയമസഹായം നൽകാൻ എന്നപേരിലാണ് തന്നെ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്നും യുവതി ആലുവ റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ 9 നും 10 നുമാണ് ബലാത്സംഗം നടന്നതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Photo Courtesy - google