![ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് ഹരിയാനയെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി](assets/news_post/aap17469.jpg)
ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് ഡൽഹിയിലേക്ക് മാത്രമാണ് ഹരിയാന വെള്ളം തുറന്നത്
ന്യൂഡൽഹി: ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് ഹരിയാനയെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി. ഡൽഹി നഗരത്തിലെ വെള്ളപ്പൊക്കത്തിന് ഉത്തരവാദി ഹരിയാനയിലെ ബിജെപി സർക്കാരാണെന്നാണ് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ആരോപിക്കുന്നത്. ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് യമുനയിലേക്ക് വെള്ളം തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് ഡൽഹിയിലേക്ക് മാത്രമാണ് ഹരിയാന വെള്ളം തുറന്നത്. അത് ഇവിടെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് കാരണമായി. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന ചീഫ് സെക്രട്ടറിമാർ ഇത് നേരിടാനുള്ള പ്രവർത്തനം ഏകോപിപ്പിക്കണമായിരുന്നു. ഇവിടെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. ബിജെപി എംപിമാർക്ക് ചർച്ച നടത്താമായിരുന്നു. എന്നാൽ ചർച്ച ഹരിയാന സർക്കാരിനെപോലെ ബിജെപി എംപിമാരും വേണ്ടെന്ന് തീരുമാനിച്ചു"-സിംഗ് പറഞ്ഞു.
എന്നാൽ എഎപി സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് ബിജെപിയുടെ ആരോപണം. അതിനായി മറ്റ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും ബിജെപി ഡൽഹി യൂണിറ്റ് മേധാവി ചൂണ്ടിക്കാട്ടുന്നു.