![](assets/news_post/shine4568.jpg)
"മമ്മൂക്ക ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് ആണ് പോവുക. നമ്മുടെ മച്ചാൻമാരൊക്കെ നാട് ചുറ്റാനാവും പോകുന്നത്"...
ജയിയില്‍ കിടന്ന സമയത്ത് ഒരാള്‍ പോലും ഇനി സിനിമയിലേക്ക് വിളിക്കുകയില്ലെന്നാണ് കരുതിയതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ കാശിന്റെ പേരില്‍ മാത്രം വേണ്ടെന്ന് വെയ്ക്കാറില്ലെന്ന് താരം പറഞ്ഞു. 'കുടുക്ക്' എന്ന ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടൻ.
ഷൈന്‍ ടോമിൻ്റെ വാക്കുകള്‍:
"ജയിയില്‍ കിടന്ന സമയത്ത് ഒരാള്‍ പോലും ഇനി സിനിമയിലേക്ക് വിളിക്കുകയില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നെ സംബന്ധിച്ച് ഒരാള്‍ അവസരം നല്‍കുന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരിക്കല്‍ പോലും ഞാന്‍ കാശിന്റെ പേരില്‍ സിനിമയില്‍ അഭിനയിക്കാതിരിക്കുകയില്ല. കോവിഡ് കാലത്ത് എത്ര പേരാണ് പണമില്ലാതെ ജോലി ചെയ്തത്. പൈസ വേണ്ട ജോലി മതി എന്നാണ് പറഞ്ഞിരുന്നത്. ജോലിയില്ലെങ്കില്‍ നിരാശയായിപ്പോകും. എനിക്ക് അറിയാവുന്ന ഒരേ ഒരു ജോലി അഭിനയമാണ്. പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാലും ഞാന്‍ വരില്ല.
മമ്മൂട്ടിയുടെ സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ചും അതിനോടുള്ള സമർപ്പണ മനോഭാവത്തെ കുറിച്ചും താരം പങ്കുവെച്ചു
'മമ്മൂക്കയ്ക്ക് എന്നും ഷൂട്ടുണ്ടാകും. മമ്മൂക്ക ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് ആണ് പോവുക. നമ്മുടെ മച്ചാൻമാരൊക്കെ നാട് ചുറ്റാനാവും പോകുന്നത്. അതൊന്നും കോടികൾ വാങ്ങാൻ വേണ്ടിയല്ല. ഇപ്പോഴും പുള്ളി നമുക്ക് മുന്നിൽ നില്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സിനിമയോട് ഉള്ള അടങ്ങാത്ത ആവേശം കൊണ്ടാണ്.'
'രാത്രി വൈകി ഷൂട്ടിങ്ങിന് നിൽക്കാത്ത ആളാണ് മമ്മൂക്ക. ഉണ്ടയുടെ ഷൂട്ടിങ് സമയത്ത് ഒരു ദിവസം രാത്രി ഒരു ഒമ്പതര ഒക്കെ ആയപ്പോൾ മമ്മൂക്ക റഹ്മാനോട് ഞാൻ ഒന്ന് കഴിച്ചിട്ട് വരട്ടെ എന്ന് ചോദിച്ചു. റഹ്മാൻ കഴിച്ചോളൂ എന്നും പറഞ്ഞു.'
മമ്മൂക്ക കഴിക്കാൻ ഫുഡ് എടുത്ത് വെക്കുന്നതിനിടെ റഹ്മാൻ ആ ഒരു ഷോട്ട് എടുക്കാമായിന്നല്ലോ എന്ന് പറയുന്നത് കേട്ടയുടൻ തന്നെ മമ്മൂക്ക ഇപ്പോൾ വരാം എന്നും പറഞ്ഞ് എഴുന്നേറ്റ് വന്ന് അത് ചെയ്തു. അന്ന് മമ്മൂക്കയ്ക്ക് വേണമെങ്കിൽ ഞാൻ കഴിച്ചിട്ടേ ഉള്ളുവെന്ന് പറയാം പക്ഷെ അത് ചെയ്യാതെ ഒരു കുട്ടിയെ പോലെ റഹ്മാൻ പറഞ്ഞത് അനുസരിച്ച് അത് ചെയ്യുകയായിരുന്നു. ഇത് ത്യാഗമല്ല പുള്ളിക്ക് അതിനോടുള്ള അത്രയും വലിയ ഇഷ്ടം കൊണ്ടാണ്.' ഷൈൻ ടോം ചാക്കോ പറഞ്ഞു
Photo Courtesy - google