![ഹിഡൻബർഗ് റിപ്പോർട്ട്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ആദാനി ഹിഡൻബർഗ് റിപ്പോർട്ട്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ആദാനി](assets/news_post/hidemberg12257.jpg)
രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം
ഡൽഹി: ഹിഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ആദാനി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായിട്ടും സ്ഥാപനത്തിൽ 20,000 കോടി രൂപയുടെ ഫോളോ-ഓൺ ഓഹരി വിൽപ്പന നടക്കുമെന്ന് ഗൗതം അദാനി. വിപണിയിലെ താൽക്കാലിക ചാഞ്ചാട്ടം കാരണം പുതിയ വാഹനത്തിന്റെ ഓഫർ വിലയിലോ ഷെഡ്യൂളിലോ മാറ്റമൊന്നും പരിഗണിക്കുന്നില്ലെന്ന് ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.
അതേസമയം, രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിൻറെ ഓഹരികൾക്ക് ഉണ്ടായത്. തിരിച്ചടി പ്രതിരോധിക്കാനെന്നോണം ഇന്നലെ രാത്രിയോടെ ഹിൻഡൻബർഗിൻറെ ചോദ്യങ്ങൾക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു.പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് തയ്യാറാക്കിയ നുണപ്രചാരണമാണ് റിപ്പോർട്ടെന്ന വാദം മറുപടിയിലും ആവർത്തിക്കുന്നു.