കേരള പോലീസിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. യുവമോർച്ച നേതാക്കളും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു
കോഴിക്കോട് എസ് എം സ്ട്രീറ്റിൽ സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് ഗവർണർ. സുരക്ഷയില്ലാത്തെ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഗവർണർ. തനിക്ക് ഹൽവ വാങ്ങാനാണ് എസ്എം സ്ട്രീറ്റിൽ എത്തിയതെന്നും അദ്ദേഹം ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഹൽവ രുചിച്ച് ഗവർണർ റോഡിലേക്ക് നടക്കുകയും വിദ്യാർത്ഥികളും നാട്ടുകാരുമായി സംവദിച്ചു അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. കേരള പോലീസിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. യുവമോർച്ച നേതാക്കളും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.
തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന് ഗവർണർ ചോദിക്കുന്നു.
“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല” ഗവർണർ പറഞ്ഞു.
Photo Courtesy - google