സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണ് കഴിഞ്ഞ ഏഴു വർഷം സാക്ഷ്യംവഹിച്ചത്.
ന്യൂഡൽഹി: അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. തെരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ ജനം തൂത്തെറിയുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണ് കഴിഞ്ഞ ഏഴു വർഷം സാക്ഷ്യംവഹിച്ചത്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണവും ഉയർന്നുവരുന്നത്. ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വർഗീയത വലിയ തോതിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.