09:24am 08 July 2024
NEWS
രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും തടയാൻ കേന്ദ്രം ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ
28/06/2022  08:56 PM IST
Maya
രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും തടയാൻ കേന്ദ്രം ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ  ന്യൂഡൽഹി: മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, കർഷക സമരാനുകൂലികൾ തുടങ്ങിയവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും റദ്ദാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ.  ഈ മാസം 26ന് സമൂഹ്യ മാധ്യമ വേദിയായ ട്വിറ്റർ ലുമെൻ ഡാറ്റാബേസിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 2021 ജനുവരി അഞ്ചിനും 2021 ഡിസംബർ 29നും ഇടയിലാണ് സർക്കാർ അഭ്യർത്ഥനകൾ അയച്ചതെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.  എന്നാൽ, അക്കൗണ്ടുകൾ റദ്ദാക്കാനുള്ള അഭ്യർത്ഥന പൂർത്തീകരിച്ചോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡാറ്റാബേസിൽ ലഭ്യമല്ല.  ആഗോളതലത്തിൽ ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണവും അതിനായി വാദിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകൾ തടയാൻ സർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ സമർപ്പിച്ച രേഖയിലുണ്ട്.  ഇതുമായി ബന്ധപ്പെട്ട് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ അയച്ച ഇ മെയിലിന് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇതു വരെ മറുപടി പറഞ്ഞിട്ടില്ല. കിസാൻ ഏകതാ മോർച്ചയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ജർണൈൽ സിംഗ് ഉൾപ്പടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും ആം ആദ്മി പാർട്ടിയിലെയും എംഎൽഎമാരുടെ ട്വീറ്റുകൾ തടയാനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രം റദ്ദാക്കാൻ അഭ്യർത്ഥിച്ച മിക്ക ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ഉപയോക്താക്കളിൽ സ്വാധീനം ചെലുത്തുന്നവയാണെന്ന് റാൻഡം പരിശോധനയിൽ വ്യക്തമാകുന്നുണ്ട്.  പിന്തുണ അറിയിക്കുന്നവരുടെ ട്വീറ്റുകൾ തടയുന്നതിനായി അഭ്യർത്ഥിച്ച സർക്കാർ തീരുമാനത്തിനെതിരേ കർഷക യൂണിയനുകളെ സംയുക്ത വേദിയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ശക്തമായി എതിർപ്പ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം കർഷക പ്രസ്ഥാനവുമായി ബന്ധമുള്ള ട്വിറ്റർ അക്കൗണ്ടുകൾ തടഞ്ഞുവയ്ക്കുന്നതിനെ സംയുക്ത കിസാൻ മോർച്ച ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്യുന്ന എസ്‌കെഎം വ്യക്തമാക്കി.  അതേസമയം മാധ്യമപ്രവർത്തകരായ റാണ അയ്യൂബിന്റെയും സിജെ വെർലെമന്റെയും ട്വീറ്റുകൾ തടയാനുള്ള സർക്കാർ നീക്കത്തെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗ്രൂപ്പ് കമ്മിറ്റിയും അപലപിച്ചു. 'മാധ്യമപ്രവർത്തകൻ റാണ അയ്യൂബിന്റെ ട്വീറ്റ് തടഞ്ഞുവയ്ക്കാനും, കോളമിസ്റ്റ് സിജെ വെർലെമന്റെ അക്കൗണ്ട് തടയാനുമുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ട്വിറ്റർ പാലിക്കുന്നത് സാമൂഹ്യ മാധ്യമത്തിലെ അംഗീകരിക്കാനാവാത്ത സെൻസർഷിപ്പ് പ്രവണതയുടെ ഭാഗമാണ്. ഇത് അവസാനിപ്പിക്കണം മാധ്യമപ്രവർത്തകരുടെ ശബ്ദം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്' എന്ന് മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനുള്ള കമ്മിറ്റിയായ സിപിജെ ഏഷ്യ ട്വീറ്റ് ചെയ്തു.
HIGHLIGHTS

ഈ മാസം 26ന് സമൂഹ്യ മാധ്യമ വേദിയായ ട്വിറ്റർ ലുമെൻ ഡാറ്റാബേസിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 2021 ജനുവരി അഞ്ചിനും 2021 ഡിസംബർ 29നും ഇടയിലാണ് സർക്കാർ അഭ്യർത്ഥനകൾ അയച്ചതെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹി: മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, കർഷക സമരാനുകൂലികൾ തുടങ്ങിയവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും റദ്ദാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ.

ഈ മാസം 26ന് സമൂഹ്യ മാധ്യമ വേദിയായ ട്വിറ്റർ ലുമെൻ ഡാറ്റാബേസിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 2021 ജനുവരി അഞ്ചിനും 2021 ഡിസംബർ 29നും ഇടയിലാണ് സർക്കാർ അഭ്യർത്ഥനകൾ അയച്ചതെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, അക്കൗണ്ടുകൾ റദ്ദാക്കാനുള്ള അഭ്യർത്ഥന പൂർത്തീകരിച്ചോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡാറ്റാബേസിൽ ലഭ്യമല്ല.

ആഗോളതലത്തിൽ ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണവും അതിനായി വാദിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകൾ തടയാൻ സർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ സമർപ്പിച്ച രേഖയിലുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ അയച്ച ഇ മെയിലിന് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇതു വരെ മറുപടി പറഞ്ഞിട്ടില്ല. കിസാൻ ഏകതാ മോർച്ചയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ജർണൈൽ സിംഗ് ഉൾപ്പടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും ആം ആദ്മി പാർട്ടിയിലെയും എംഎൽഎമാരുടെ ട്വീറ്റുകൾ തടയാനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രം റദ്ദാക്കാൻ അഭ്യർത്ഥിച്ച മിക്ക ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ഉപയോക്താക്കളിൽ സ്വാധീനം ചെലുത്തുന്നവയാണെന്ന് റാൻഡം പരിശോധനയിൽ വ്യക്തമാകുന്നുണ്ട്.

പിന്തുണ അറിയിക്കുന്നവരുടെ ട്വീറ്റുകൾ തടയുന്നതിനായി അഭ്യർത്ഥിച്ച സർക്കാർ തീരുമാനത്തിനെതിരേ കർഷക യൂണിയനുകളെ സംയുക്ത വേദിയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ശക്തമായി എതിർപ്പ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം കർഷക പ്രസ്ഥാനവുമായി ബന്ധമുള്ള ട്വിറ്റർ അക്കൗണ്ടുകൾ തടഞ്ഞുവയ്ക്കുന്നതിനെ സംയുക്ത കിസാൻ മോർച്ച ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്യുന്ന എസ്‌കെഎം വ്യക്തമാക്കി.

അതേസമയം മാധ്യമപ്രവർത്തകരായ റാണ അയ്യൂബിന്റെയും സിജെ വെർലെമന്റെയും ട്വീറ്റുകൾ തടയാനുള്ള സർക്കാർ നീക്കത്തെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗ്രൂപ്പ് കമ്മിറ്റിയും അപലപിച്ചു. 'മാധ്യമപ്രവർത്തകൻ റാണ അയ്യൂബിന്റെ ട്വീറ്റ് തടഞ്ഞുവയ്ക്കാനും, കോളമിസ്റ്റ് സിജെ വെർലെമന്റെ അക്കൗണ്ട് തടയാനുമുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ട്വിറ്റർ പാലിക്കുന്നത് സാമൂഹ്യ മാധ്യമത്തിലെ അംഗീകരിക്കാനാവാത്ത സെൻസർഷിപ്പ് പ്രവണതയുടെ ഭാഗമാണ്. ഇത് അവസാനിപ്പിക്കണം മാധ്യമപ്രവർത്തകരുടെ ശബ്ദം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്' എന്ന് മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനുള്ള കമ്മിറ്റിയായ സിപിജെ ഏഷ്യ ട്വീറ്റ് ചെയ്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL