![](assets/news_post/slee18980.jpeg)
മേശപ്പുറത്ത് ഉറങ്ങുന്നതിന് 200 യുവാൻ (യുഎസ് $ 28) ഈടാക്കും. അതേസമയം, ക്ലാസ് മുറികളിലെ പായയിൽ ഉറങ്ങാൻ വിദ്യാർത്ഥികൾക്ക് 360 യുവാനും (US$49.29), സ്വകാര്യ മുറികളിലെ കിടക്കകളിൽ മൊത്തം 680 യുവാനും (US$93.10)
ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു സ്വകാര്യ പ്രൈമറി സ്കൂളായ ജിഷെങ് പ്രൈമറി സ്‌കൂളിലാണ് പുതിയ അധ്യയന വർഷത്തിൽ ഉച്ചയുറക്കത്തിന് വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കാൻ ഒരുങ്ങുന്നത്. ഡെസ്‌കുകളിലും പായകളിലും കിടക്കകളിലും ഉറങ്ങുന്ന സ്കൂൾ കുട്ടികൾക്കാണ് വ്യതസ്ത രീതിയിൽ ഫീസ് ഈടാക്കുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ WeChat-ൽ പങ്കിട്ട സ്‌കൂൾ അറിയിപ്പിൽ നിന്നുള്ള ഒരു വൈറൽ സ്‌ക്രീൻഷോട്ടാണ് വൈറലായിരിക്കുന്നത്. ഇതിൽ ചാർജുകൾ വിശദീകരിക്കാതെ അനുബന്ധ ഫീസ് ഉള്ള മൂന്ന് ഇനങ്ങൾ ലിസ്റ്റ് ചെയ്‌തതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള വാർത്താ സ്ഥാപനമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അറിയിപ്പ് അനുസരിച്ച്, മേശപ്പുറത്ത് ഉറങ്ങുന്നതിന് 200 യുവാൻ (യുഎസ് $ 28) ഈടാക്കും. അതേസമയം, ക്ലാസ് മുറികളിലെ പായയിൽ ഉറങ്ങാൻ വിദ്യാർത്ഥികൾക്ക് 360 യുവാനും (US$49.29), സ്വകാര്യ മുറികളിലെ കിടക്കകളിൽ മൊത്തം 680 യുവാനും (US$93.10) ആണ് ഈടാക്കുന്നത്.
ഉച്ചയുറക്ക സമയത്ത് വിദ്യാർത്ഥികളെ നോക്കാനും ശ്രദ്ധിക്കാനുമായി സ്കൂൾ അധികൃതർ അധ്യാപകരെ ഏർപ്പെടുത്തും.
ചൈന ആസ്ഥാനമായുള്ള വാർത്താ പ്ലാറ്റ്‌ഫോമായ സിബു ജ്യൂസ് പറയുന്നതനുസരിച്ച്, നിയന്ത്രണം ഒരു ഏകീകൃത വിധിയല്ലെന്നും എന്നാൽ രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്ക് ഇത്തരമൊരു നീക്കം നടത്താൻ അർഹതയുണ്ടെന്നും പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പറഞ്ഞു."
വിദ്യാർത്ഥികളിൽ നിന്ന് ഉച്ചയുറക്കത്തിന് പണം ഈടാക്കാനുള്ള പദ്ധതി സ്കൂളിലെ ഒരു അംഗം പ്രാദേശിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. “ഇത് നിർബന്ധമല്ല... വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ ഇടവേളയിൽ വീട്ടിലേക്ക് മടങ്ങാനും തിരഞ്ഞെടുക്കാം..." സ്റ്റാഫ് അംഗം പറഞ്ഞു,
ചാർജുകൾ ഔദ്യോഗിക ചട്ടങ്ങൾക്ക് അനുസൃതമാണെന്നും വിദ്യാർത്ഥികളിൽ നിന്ന് എന്ത് തുക ഈടാക്കണമെന്ന് സ്കൂളിന് വ്യക്തിഗതമായി തീരുമാനിക്കാമെന്നു സ്റ്റാഫ് അംഗം പറയുന്നു.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ നിരവധി ആളുകൾ ഈ പുതിയ ഫീസ് സമ്പ്രദായത്തെ കുറിച്ചു വിമർശിച്ചു രംഗത്തെത്തിയിരുന്നു.
ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞത് ഇങ്ങനെയാണ് “ഇതൊരു തമാശയാണോ? പണമുണ്ടാക്കാൻ വേണ്ടി മാത്രം സ്‌കൂൾ ഭ്രാന്തമായിരിക്കുന്നു...."
മറ്റൊരു ഉപയോക്താവ് ചോദിച്ചത് “ഇത് വിഡ്‌ഢിത്തമാണ്... അടുത്തതായി ശുചിമുറിയിൽ പോകാനോ ശ്വസിക്കാനോ സ്കൂൾ ഫീസ് ഈടാക്കുമോ?
Photo Courtesy - google