![യൂത്ത് കോൺഗ്രസ് മാർച്ച്: സെക്രട്ടറിയേറ്റിൽ പോലീസും പ്രവര്‍ത്തകരും തമ്മിൽ സംഘർഷം; വനിതാ നേതാക്കളുടെ വസ്ത്രങ്ങൾ കീറി](assets/news_post/djdh22434.jpg)
സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് വാഹനത്തിന്റെ ചില്ലും ഷീൽഡുകളും പ്രവർത്തകർ വടി കൊണ്ട് അടിച്ചുതകർത്തു
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വൻ സംഘർഷം. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കേൽക്കുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങൾ സംഘർഷത്തിൽ കീറുകയും ചെയ്തു.
സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് വാഹനത്തിന്റെ ചില്ലും ഷീൽഡുകളും പ്രവർത്തകർ വടി കൊണ്ട് അടിച്ചുതകർത്തു. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ ചെരിപ്പും കല്ലുമുൾപ്പെടെ എറിഞ്ഞു.
സംഘർഷം കനത്തതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരസ്ഥലത്ത് തിരിച്ചെത്തി. തുടർന്നാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. വനിതാ പ്രവർത്തകരെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിവേണമെന്നും വി ഡി സതീശൻ പറഞ്ഞു
Photo Courtesy - google