കുടിവെള്ളമലിനീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ സമിതി പ്രസിഡൻറ് സുബ്ബയൻ ടി ആർ, സേവ് പെരിയാർ ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, ഡാൽവി സ്റ്റാൻലി, വിൽസൻ ജേക്കബ്ബ്, ആൻ്റണി പി എൽ എന്നിവർ ചേർന്ന് കേരള ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ചു. പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട മറ്റു ഹർജികളോടൊപ്പം ആഗസ്റ്റ് ഏഴിന് വീണ്ടും പരിഗണിക്കും.
പെരിയാർ മലിനീകരണ വിഷയത്തിൽ നിർദ്ദേശിച്ചിരുന്ന ഹെൽത്ത് സർവേ, ഇൻഷുറൻസ് പരിരക്ഷ മുതലായ കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ മറുപടി പറയണം. വെള്ളം മലിനമായത് സംബന്ധിച്ച പരിശോധന റിപ്പോർട്ട് ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹാജരാക്കിയിട്ടുണ്ട്. മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പോലീസ്, തദ്ദേശ ഭരണകൂടങ്ങൾ, തീരദേശ പരിപാലന അതോറിറ്റി മുതലായവർ കൈകൊണ്ട നടപടികൾ റിപ്പോർട്ട് ചെയ്യണമെന്നും പൊതുതാൽപ്പര്യഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കൂടുകൃഷിയിലൂടെയും മത്സ്യബന്ധനം സംബന്ധിച്ചും നഷ്ടം സംഭവിച്ചവർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറർക്ക് നൽകിയ പരാതിയും ഹർജിയിൽ ഹാജരാക്കിയിട്ടുണ്ട്.
Photo Courtesy - Google