10:29am 08 July 2024
NEWS
വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വനിതാ നേതാവിന് ലഹരി നൽകി നഗ്‌നവിഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിൽ പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു
19/06/2024  01:04 PM IST
nila
വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വനിതാ നേതാവിന് ലഹരി നൽകി നഗ്‌നവിഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിൽ  പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു

വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വനിതാ നേതാവിന് ലഹരി നൽകി നഗ്‌നവിഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിൽ  പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല  ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സജിമോനെയാണ് തിരിച്ചെടുത്തത്. 2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. 2022ൽ വനിത നേതാവിനെ ലഹരി നൽകി നഗ്‌ന വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയായിരുന്നു. 

കെ കെ ശൈലജ തോമസ് ഐസക് ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളാണ് സജിമോനെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തിരുന്നു. കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് പാർട്ടിയിൽ തിരിച്ചെത്താൻ സഹായിച്ചതെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta