![ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി അഴിമതി പണം ഉപയോഗിച്ചെന്ന് ഇഡി](assets/news_post/ed12405.jpg)
ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ സര്‍വേ ടീമുകളുടെ ഭാഗമായ പ്രവര്‍ത്തിച്ചവര്‍ക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നല്‍കിയതായാണ് ഇഡി പറയുന്നത്.
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ നിന്ന് ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 ൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ സർവേ ടീമുകളുടെ ഭാഗമായ പ്രവർത്തിച്ചവർക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നൽകിയതായാണ് ഇഡി പറയുന്നത്.
എഎപിയുടെ വിജയൻ നായർ, വ്യവസായികളായ ശരത് റെഡ്ഡി, ബിനോയ് ബാബു, അഭിഷേക് ബോയിൻപള്ളി, അമിത് അറോറ എന്നിവരാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചു