![സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്; ഫാത്തിമ ബീവി വിടവാങ്ങി](assets/news_post/fathima bv21548.jpg)
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായിരുന്ന ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട കുലശേഖരപ്പേട്ട 1927 ഏപ്രിൽ 30നാണ് ജനനം.
പത്തനംതിട്ട സർക്കാർ സ്കൂളിലാണ് പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടുകയും തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ നിന്നും നിയമബിരുദം നേടുകയും ചെയ്തു.
കൊല്ലം മുൻസിഫ് കോടതിയിലാണ് ഫാത്തിമ അഭിഭാഷകയായി പരിശീലനം ആരംഭിച്ചത്. പി.എസ്.സി പരീക്ഷയിലൂടെ എട്ടു വർഷത്തിനുശേഷം മുൻസിഫായി. തൃശൂരിൽ നിയമനം ലഭിച്ച ഫാത്തിമാബീവി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതയായ ജുഡീഷ്യൽ ഓഫീസറാവുകയും 1974ൽ ജില്ലാ ജഡ്‌ജിയായതോടെ രാജ്യത്തെ ഒന്നാമത്തെ മുസ്ലിം വനിത ജഡ്‌ജി എന്ന ബഹുമതിയും ഫാത്തിമയ്ക്ക് ലഭിച്ചു.
1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1992 ഏപ്രിൽ 29 വിരമിച്ചു. പിന്നീട് 1997 ജനുവരി 25ന് തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിന് ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഫാത്തിമ അവിവാഹിതയാണ്.
Photo Courtesy - google