5 ഭീകരരെ കുൽഗാം പോലീസും സൈന്യവും സിആർപിഎഫും ചേർന്നാണ് ഇവരെ നിർവീര്യമാക്കിയെന്നും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തുവെന്നും കശ്മീർ സോൺ പോലീസ് എക്‌സിൽ കുറിച്ചു.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 5 ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു. 5 ഭീകരരെ കുൽഗാം പോലീസും സൈന്യവും സിആർപിഎഫും ചേർന്നാണ് ഇവരെ നിർവീര്യമാക്കിയെന്നും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തുവെന്നും കശ്മീർ സോൺ പോലീസ് എക്‌സിൽ കുറിച്ചു.
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ രക്ഷപ്പെടുന്നത് തടയാൻ സുരക്ഷാ സേന പ്രദേശത്ത് വലയം ശക്തമാക്കിയിരുന്നു.
കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ സോൺ പോലീസ് എക്‌സിൽ അറിയിച്ചു.
വ്യാഴാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ തെരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവയ്പുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒക്ടോബറിൽ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു . ഇവർക്ക് ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
Visuals from Jammu and Kashmir's Kulgam where five terrorists have been neutralised in a joint anti-terror operation by by Kulgam Police, Army, and CRPF.
— Press Trust of India (@PTI_News) November 17, 2023
(Note: Visuals deferred by unspecified time.) pic.twitter.com/K0y4CLTpHP
Photo Courtesy - google