ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ. ഓസ്‌ട്രേലിയ ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ചരിത്രത്തിലെ ആറാം തവണയും ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി. 20 വർഷം നീണ്ടു നിന്ന സ്വപ്നം പൂർത്തിയാകാതെ പോയതിൻ്റെ നിരാശയിലാണ് ഇന്ത്യ ഒന്നടങ്കം.
10 വിജയങ്ങളുമായി ടൂർണമെന്റിൽ തോൽവി അറിയാത്ത ഇന്ത്യ ഫൈനലിൽ നിഷ്പ്രയാസമാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഓപ്പണർ ട്രാവിസ് ഹെഡിന്റെ 137 റൺസും മാർനസ് ലബുഷാഗ്നെയുടെ 58 റൺസും നേടി ഓസ്‌ട്രേലിയ 43 ഓവറിൽ ലക്ഷ്യത്തിലെത്തി. ഇരുവരും ചേർന്ന് 192 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത്.
ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത് എന്നിവരെ പുറത്താക്കി ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ബുംറ രണ്ട് വിക്കറ്റും, ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്, ആദ്യ പകുതിയിലെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യയുടെ വിജയത്തിന്റെ എല്ലാ പ്രതീക്ഷകളും പൊലിഞ്ഞു..
Photo Courtesy - google