വയനാട് മേപ്പാടി സ്വദേശിയായ ഇദ്ദേഹം ജാലഹള്ളിയ്ക്ക് സമീപം ഷെട്ടിഹള്ളി യിലായിരുന്നു കുടുംബസമേതം താമസം
സദാ സുസ്മേരവദനനായി പൊതുരംഗത്ത് കാണപ്പെട്ടിരുന്ന അനിൽകുമാർ ഇനിയില്ലെന്ന് വിശ്വസിക്കാൻ ബംഗളുരു മലയാളികൾക്ക് കഴിയുന്നില്ല. അത്രയേറെ അവിചാരിതവും അവിശ്വസനീയവുമാണ് നാൽപ്പത്തെട്ടുകാരനായ അനിൽകുമാറിന്റെ വിയോഗം. വയനാട് മേപ്പാടി സ്വദേശിയായ ഇദ്ദേഹം ജാലഹള്ളിയ്ക്ക് സമീപം ഷെട്ടിഹള്ളി യിലായിരുന്നു കുടുംബസമേതം താമസം.പാരഗണിലെ ജീവനക്കാരനായിരുന്നു. പിന്നീട് ആ ജോലി വിട്ട് ഷെട്ടിഹള്ളിയിൽ സ്വന്തമായി ഒരു പേപ്പർ പ്രൊഡക്ട്സ് സ്ഥാപനം നടത്തിയിരുന്നു. സാമൂഹ്യരംഗത്തും സജീവസാന്നിധ്യമായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ നെലമംഗലയിൽ നിന്നും തുംകൂർ ഹൈവെയിലൂടെ തനിച്ച് കാറോടിച്ച് വീട്ടിലേക്ക് വരികയായിരുന്നു അനിൽ.
അഞ്ചപാളയ എന്ന സ്ഥലത്തുവെച്ച് കാറിനകത്ത് പൊടുന്നനെ തീപടർന്നു. കാർ നിർത്തിയെങ്കിലും അനിലിന് ഡോർ തുറന്ന് പുറത്തിറങ്ങാനായില്ല. രക്ഷപ്പെടുത്താനായി ആംഗ്യം കാണിച്ചെങ്കിലും തീപ്പടർന്നതിനാൽ ആളുകൾക്ക് അടുത്തുചെല്ലാനായില്ല.മറ്റു വാഹനങ്ങളിൽ നിന്ന് അഗ്നിശമന ഉപകരണങ്ങളും വാട്ടർപമ്പുമൊക്കെ കൊണ്ടുവന്ന് ചീറ്റിച്ചെങ്കിലും തീക്കെടുത്താനായില്ല. നിമിഷങ്ങൾക്കകം കാറിനകത്ത് ഘടിപ്പിച്ചിരുന്ന സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് അനിൽ ജീവനോടെ വെന്തുമരിച്ചു. കാറും അഗ്നി വിഴുങ്ങി. അഗ്നിശമനക്കാർ എത്തുമ്പോഴേക്കും അനിൽകുമാറിന്റെ ജഡം കത്തിക്കരിഞ്ഞു വികൃതമായിരുന്നു. ഭാര്യ രതി. മക്കൾ വിദ്യാർഥികളായ അരുൺ കൃഷ്ണ, അജയ് കൃഷ്ണ. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് ബംഗളുരുവിലെ പീന്യ ഇലക്ട്രിക് ശ്മശാനത്തിൽ.
Photo Courtesy - google