![സിപിഎം പറഞ്ഞതൊക്കെ നുണ; മറിയക്കുട്ടിക്ക് ഒരുതുണ്ട് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ](assets/news_post/mariyakkut21246.jpg)
വിദേശത്തു ജോലിയുള്ള മകളെ കണ്ടെത്തി തരാൻ സിപിഎം തയാറാകണമെന്നാണു മറിയക്കുട്ടിയുടെ ആവശ്യം.
അടിമാലി: പെൻഷൻ വൈകിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടിയെ കുറിച്ച് സിപിഎം പ്രചരിപ്പിച്ചതൊക്കെ നുണയെന്ന് തെളിഞ്ഞു. അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമി ഉണ്ടെന്ന സിപിഎം പ്രചരണവും കള്ളമെന്ന് വ്യക്തമായിരിക്കുകയാണ്. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് വില്ലേജ് ഓഫിസർ വ്യക്തമാക്കി. മറിയക്കുട്ടിക്ക് രണ്ടു വീടുണ്ടെന്ന സിപിഎം ആരോപണം തെറ്റാണെന്നു നേരത്തേ തെളിഞ്ഞിരുന്നു. മറിയക്കുട്ടിയുടെ മകൾക്കു വിദേശത്തു ജോലിയുണ്ടെന്നും ആരോപണമുയർന്നിരുന്നു. വിദേശത്തു ജോലിയുള്ള മകളെ കണ്ടെത്തി തരാൻ സിപിഎം തയാറാകണമെന്നാണു മറിയക്കുട്ടിയുടെ ആവശ്യം.
ഇന്നലെ രാവിലെയാണ് മന്നാങ്കണ്ടം വില്ലേജ് ഓഫിസിലെത്തിയ മറിയക്കുട്ടി തനിക്കു വില്ലേജ് പരിധിയിൽ ഭൂമി ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് ഇന്നലെ വൈകിട്ടോടെ വില്ലേജ് ഓഫിസർ അറിയിക്കുകയായിരുന്നു.
ക്ഷേമ പെൻഷൻ വൈകിയപ്പോൾ മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയെടുക്കാനിറങ്ങിയത്.