!['ബിജെപിക്ക് വോട്ട് ചെയ്തു'; ഭർതൃസഹോദരനിൽ നിന്നും മുസ്ലീം യുവതിയ്ക്ക് മർദ്ദനം](assets/news_post/bjp musl22082.jpg)
പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിനെ തുടർന്ന് യുവതിയുടെ കുടുംബവും അസ്വസ്ഥരായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് 30 കാരിയായ മുസ്ലീം യുവതിയ്ക്ക് മർദനമേറ്റതായി പരാതി. മധ്യപ്രദേശിലെ സെഹോറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
2023 ഡിസംബർ 4 ന് സെഹോറിലെ അഹമ്മദ്പൂർ ഏരിയയിൽ ബിജെപിയുടെ വൻ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സമീന ബി എന്ന സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.
ഭർതൃസഹോദരനാണു യുവതിയെ മർദ്ദിച്ചത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിനെ തുടർന്ന് യുവതിയുടെ കുടുംബവും അസ്വസ്ഥരായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
യുവതിയുടെ ആഘോഷങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച ഭാര്യാസഹോദരൻ ജാവേദ് ഖാൻ യുവതിയെ അതിക്ഷേപിക്കുകയും ജാവേദിന്റെ ഭാഷ ചോദ്യം ചെയ്ത സമീനയെ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് യുവതിയുടെ കൈകളിലും ശരീര മറ്റ് ഭാഗങ്ങളിലും മുറിവേറ്റു. ബി.ജെ.പിക്ക് പിന്തുണ നൽകിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇയ്യാൾ സമീനയെ ഭീഷണിപ്പെടുത്തി.
പരാതി ലഭിച്ചതിന് ശേഷം, സെക്ഷൻ 294 സെക്ഷൻ 323, സെക്ഷൻ 506, സെക്ഷൻ 34 എന്നിവ പ്രകാരം സെഹോർ പോലീസ് ഭർതൃസഹോദരനെതിരെ കേസെടുത്തു.
Photo Courtesy - google