![മോദി'ജി' എന്ന് തന്നെ വിളിക്കരുത്; എംപിമാരോട് അഭ്യർത്ഥിച്ച് മോദി.](assets/news_post/modiji22021.jpg)
താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും ജനങ്ങൾ അദ്ദേഹത്തെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു
മോദി ജി' എന്ന് തന്നെ അഭിസംബോധന ചെയ്യരുതെന്ന് ബിജെപി എംപിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിൽ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, തന്റെ പേരിന് മുമ്പോ ശേഷമോ വിശേഷണങ്ങൾ ചേർക്കുന്നതെന്നും അത് താനും രാജ്യത്തെ ജനങ്ങളും തമ്മിൽ അകലം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും ജനങ്ങൾ അദ്ദേഹത്തെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തന്നെ അവരിലൊരാളായി കരുതണമെന്ന് അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.
"ഞാൻ പാർട്ടിയുടെ ഒരു ചെറിയ പ്രവർത്തകനാണ് , ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് ആളുകൾ കരുതുന്നു. ആളുകൾ എന്നെ അവരിലൊരാളായും മോദിയായും കരുതുന്നതിനാൽ ശ്രീ അല്ലെങ്കിൽ ആദരണീയ പോലുള്ള വിശേഷണങ്ങൾ ചേർക്കരുത്." അദ്ദേഹം ബിജെപി എംപിമാരോട് പറഞ്ഞു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടിയുടെ വിജയത്തിന് കാരണമായത് ടീം സ്പിരിറ്റാണെന്ന് പ്രധാനമന്ത്രി അദ്ദേഹം യോഗത്തിൽ പറഞ്ഞു.
Photo Courtesy - google