![സഹപ്രവർത്തകയെ കാറിൽവച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ](assets/news_post/a28382.jpg)
ഹൈദരാബാദ്: സഹപ്രവർത്തകയെ കാറിൽവച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. റിയൽ എസ്റ്റേറ്റ് മേഖലയിൽ സെയിൽസ് എക്സിക്യൂ്ടിവുകളായ സംഗ റെഡ്ഡി (39), ജനാർദ്ദൻ റെഡ്ഡി (25) എന്നിവരാണ് അറസ്റ്റിലായത്. ലഹരിമരുന്ന് നൽകിയ ശേഷം കാറിനുള്ളിൽവച്ച് ബലാത്സംഗം ചെയ്തെന്ന 26കാരിയുടെ പരാതിയിലാണ് നടപടി. ജൂൺ 30നാണ് സംഭവം നടന്നത്. ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുൻപിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പൊലീസ് പറയുന്നത്: നിർമാണം നടക്കുന്ന സൈറ്റ് സന്ദർശിക്കാനാണ് ഇരുവരും സഹപ്രവർത്തകയെ ഒപ്പം കൂട്ടിയത്. തിരികെ വരുന്ന വഴിയിൽ പണി നടക്കുന്ന കെട്ടിടത്തിനു സമീപം രാത്രി കാർ നിർത്തി. കാറിന് തകരാറെന്നാണ് യുവതിയോട് പറഞ്ഞത്. യുവതിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു.
ഇതിനിടെ ജനാർദ്ദൻ യുവതിക്ക് ശീതള പാനീയവും മധുരപലഹാരവും നൽകി. യുവതിക്ക് മയക്കം അനുഭവപ്പെട്ടു. രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിനാലാണ് മയക്കമെന്നാണ് യുവതി കരുതിയത്. ജനാർദ്ദനൻ കൂടുതൽ മധുരപലഹാരങ്ങൾ നൽകിയതോടെ യുവതി ബോധരഹിതയായി. പുലർച്ചെ മൂന്നു മണിവരെ ഇരുവരും യുവതിയെ പീഡിപ്പിച്ചു.