![ഇന്ത്യയുടെ പേര് ‘ഭാരത്’എന്നാക്കാൻ നീക്കം; ദ്രൗപതി മുർമുവിൻ്റെ ക്ഷണകത്തിൽ 'ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’](assets/news_post/draupadi18954.jpg)
'നമ്മളെല്ലാം 'ഇന്ത്യ' എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി 'ഭാരത്' ഉപയോഗിക്കാൻ തുടങ്ങണം. കാലങ്ങളായി നമ്മുടെ രാജ്യത്തിന്റെ പേര് 'ഭാരതം' എന്നാണ്.
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ലോക നേതാക്കൾക്കായുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സെപ്റ്റംബർ 9നു ഭവനിൽ രാഷ്ട്ര ഭവനിൽ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്.
രാഷ്ട്രപതിയുടെ ക്ഷണം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിൽ നിന്ന് വിമർശിക്കപ്പെട്ടപ്പോൾ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ത്യയെ "റിപ്പബ്ലിക് ഓഫ് ഭാരത്" ആയി പ്രഖ്യാപിച്ചു.
'ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’’ എന്നാണ് ആർട്ടിക്കിൾ 1ൽ പറയുന്നത്. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’’ എന്ന പേരിൽ വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ‘ഭാരത്’ ഉപയോഗിച്ചിട്ടുണ്ട്. ഭാരത്’ എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ദിവസം മുമ്പ് ഗുവാഹത്തിയിൽ സകാൽ ജെയിൻ സമാജ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത് 'ഇന്ത്യ'യെ 'ഭാരതം' എന്ന് വിളിച്ചിരുന്നു . ഈ ശീലം വളർത്തിയെടുക്കാൻ ആളുകളെ പ്രേരിപ്പിച്ച ഭഗവത്, ഭാരതം എന്ന പേര് പുരാതന കാലം മുതൽ തുടരുകയാണെന്നും അത് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
'നമ്മളെല്ലാം 'ഇന്ത്യ' എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി 'ഭാരത്' ഉപയോഗിക്കാൻ തുടങ്ങണം. കാലങ്ങളായി നമ്മുടെ രാജ്യത്തിന്റെ പേര് 'ഭാരതം' എന്നാണ്. ഏത് ഭാഷയായാലും പേര് അതേപടി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി20 നേതാക്കളുടെ ഉച്ചകോടി 2023 സെപ്റ്റംബർ 9 മുതൽ 10 വരെ പ്രഗതി മൈതാനിലെ അന്താരാഷ്ട്ര കൺവെൻഷനിലും പ്രദർശന കേന്ദ്രത്തിലും ഭാരത് മണ്ഡപത്തിലുമാണ് നടക്കുന്നത്.
Photo Courtesy - google