എല്‍ഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം പരിശോധനകള്‍ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യല്‍ മീഡിയ വഴി പ്രതികരണം നടത്തിയത്. ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർദ്ധിപ്പിച്ചു.
അമ്ബലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്ന് പാർട്ടി അംഗങ്ങള്‍ പിൻവാങ്ങി. ഇത് ആർഎസ്‌എസിന് സഹായകരമായി. ജാതി സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമത്തില്‍ ആർഎസ്‌എസും ബിജെപിയും ഒരു പരിധി വരെ വിജയിച്ചു. എൻഎസ്‌എസ് നേതൃത്വം ആർഎസ്‌എസിനെ അകറ്റിയെങ്കിലും കരയോഗങ്ങളില്‍ വലിയ പങ്ക് ആർ എസ് എസ് നിയന്ത്രണത്തിലാണ്. ബിഡിജെഎസും ആർ എസ് എസ് ശാഖയോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നു. .
ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയതെന്ന് പഠിക്കണം. ഉറച്ച നിലപാടാണോ ഫ്ലോട്ടിങ് വോട്ടുകളുടെ സ്വഭാവമാണോ എന്നും പരിശോധിക്കണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു
Photo Courtesy - Google