![ഓഹരി വിപണിയില്‍ വന്‍തിരിച്ചടി നേരിട്ട് അദാനി , പത്ത് കമ്പനികളും നഷ്ടത്തില്‍](assets/news_post/adani12148.jpg)
സെൻസെക്‌സിൽ 338 പോയിന്റും, നിഫ്റ്റിയിൽ 65 പോയിന്റുമാണ് ഇടിവ് നേരിട്ടിരിക്കുന്നത്.
ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടത്. 46,000 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലായി അദാനി നേരിട്ടത്. ഇതേ നിലതുടരുകയാണ് ഓഹരിവിപണിയിൽ ഇന്നും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിൻറെ എല്ലാ ഓഹരികളും വൻ നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സിൽ 338 പോയിന്റും, നിഫ്റ്റിയിൽ 65 പോയിന്റുമാണ് ഇടിവ് നേരിട്ടിരിക്കുന്നത്.
അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 19.2 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനം, അദാനി ഗ്രീൻ എനർജി 15.8 ശതമാനം എന്നിങ്ങനെയാണ് തിരിച്ചടി നേരിട്ട പ്രധാന ഓഹരികൾ. ബുധനാഴ്ച മാത്രം അദാനിയുടെ ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കമ്പനികൾക്ക് 10.73 ബില്യൺ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. 2020 മാർച്ചിന് ശേഷമുളള ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
എന്നാൽ, തിരിച്ചടികൾ ഉണ്ടാകുന്ന സമയത്ത് തന്നെ അദാനി എന്റർപ്രൈസസ് തുടർ ഓഹരി സമാഹരണവുമായി (എഫ്പിഒ) മുന്നോട്ട് പോകുകയാണ്. 20,000 കോടി രൂപ സമാഹരിക്കാൻ വേണ്ടിയാണ് എഫ്പിഒ നടത്തുന്നത്.