![വണ്ടിപ്പെരിയാർ കേസ്: കുട്ടിയ്ക്ക് മിഠായി വാങ്ങിയിരുന്നില്ലെന്ന വാദം പൊളിഞ്ഞു; മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നെന്ന് കടയുടമ](assets/news_post/arjun vand22486.jpg)
അർജുൻ അധികം സംസാരിക്കാത്ത ആളാണെന്നും കടയുടമ പറയുന്നു.
ഇടുക്കി വണ്ടിപ്പെരിയാർ പോക്സോ കൊലപാതകക്കേസിൽ കോടതി വെറുതെവിട്ട അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷിയായ കടയുടമ. കുട്ടിയ്ക്ക് നൽകാൻ മിഠായി വാങ്ങിയിരുന്നില്ലെന്ന അർജുന്റെ വാദം കള്ളമെന്നു വണ്ടിപ്പെരിയാറിലെ കടയുടമയായ സ്ത്രീ പറഞ്ഞു. മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നെന്നും മിഠായി വാങ്ങാൻ മാത്രമായാണ് ഇയാൾ സ്ഥിരമായി കടയിലെത്തിയിരുന്നതെന്നും കടയുടമ വെളിപ്പെടുത്തി. അർജുൻ അധികം സംസാരിക്കാത്ത ആളാണെന്നും കടയുടമ പറയുന്നു.
അർജുൻ സ്ഥിരമായി മിഠായി വാങ്ങി കുട്ടിയ്ക്ക് കൊടുക്കുമായിരുന്നെന്ന് അർജുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞിരുന്നതാണെങ്കിലും അർജുൻ ഇതെല്ലാം കോടതിയിൽ നിഷേധിക്കുകയായിരുന്നു. കുട്ടി മരിച്ചതിനുശേഷം കുറച്ച് ദിവസത്തേക്ക് അർജുൻ കടയിൽ വന്നിരുന്നില്ലെന്നും കടയുടമ പറയുന്നു. അർജുനെ കോടതി വെറുതെവിട്ടതിൽ കടയുടമ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
Photo Courtesy - google