"അദ്ദേഹത്തിന്റെ വിക്കറ്റ് ടീമിന് വളരെ പ്രധാനമായിരുന്നു. വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ നട്ടെല്ലാണ്,
പല്ലേക്കലെ: വിരാട് കോഹ്‌ലിയെ ഇന്ത്യൻ ടീമിന്റെ നട്ടെല്ല് എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ വിക്കറ്റിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്ത് പാകിസ്ഥാൻ്റെ സ്റ്റാർ ഇടംകൈയ്യൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഒരു ഓഫ്-സ്വിംഗിംഗ് ഡെലിവറിയിലൂടെ ഷഹീൻ കോഹ്‌ലിയെ 4 റൺസിന് പുറത്താക്കി.
"അദ്ദേഹത്തിന്റെ വിക്കറ്റ് ടീമിന് വളരെ പ്രധാനമായിരുന്നു. വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ നട്ടെല്ലാണ്, അദ്ദേഹത്തിനെതിരെ പന്തെറിയുന്നതിന് കൃത്യമായ പ്ലാൻ ഞങ്ങൾക്കുണ്ടായിരുന്നു, അത് വിജയിച്ചു," പാകിസ്ഥാൻ ക്രിക്കറ്റ് ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഷഹീൻ പറഞ്ഞു.
ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ചേർന്ന് 138 റൺസ് പടുത്തുയർത്തിയതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി മാറാൻ തുടങ്ങി.
"വലിയ കൂട്ടുകെട്ടിന് ശേഷം, ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് വളരെ നിർണായകമായിരുന്നു. വീണതോടെ കളി ഞങ്ങളുടെ കൈയിലേക്ക് വന്നതാണ്, പക്ഷേ കാലാവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.," ഷഹീൻ കൂട്ടിച്ചേർത്തു.
മത്സരം അവസാനിപ്പിച്ചതിന് ശേഷം രണ്ട് ടീമുകളും പോയിന്റ് പങ്കിട്ടെങ്കിലും, രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് നേടി പാകിസ്ഥാൻ സൂപ്പർ 4 ലേക്ക് യോഗ്യത നേടി. ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരായ അനായാസ ജയത്തിന് ശേഷം മുഴുവൻ പോയിന്റുകളും നേടിയിരുന്നു.
ഇപ്പോൾ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യക്ക് സൂപ്പർ ഫോർ ഘട്ടത്തിലേക്ക് കടക്കാൻ സെപ്തംബർ 4 ന് നടക്കുന്ന അടുത്ത മത്സരത്തിൽ നേപ്പാളിനെ തോൽപ്പിക്കണം.
കഴിഞ്ഞ ദിവസം ഏഷ്യ കപ്പിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റൺസിന് ഓൾഔട്ടായിരുന്നു. ഹാർദിക് പാണ്ഡ്യയുടേയും ഇഷാൻ കിഷന്റേയും മികച്ച ബാറ്റിംഗ് പ്രകടനം ഇന്ത്യയെ കരകയറ്റി.
Photo Courtesy - google