പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 14 ന് ചുമതലയേല്‍ക്കും.......
കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. എം പിമാർ, എംഎൽഎമാർ, കെപിസിസി - ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ
ലോക്സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ......
കൊച്ചി: 'അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരു'മെന്ന് വി 4 പീപ്പിള്‍ പ്രസിഡന്റ് നിപുണ്‍ ചെറിയാന്.'അഴിമതി കാണിക്കുന്നയാള്‍ മന്ത്രിയാണോ ജഡ്ജിയാണോ എന്നതൊന്നും നോക്കാതെ അക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടു'മെന്നും കോടതിയലക്ഷ്യക്കേസില്‍ നാലു മാസം തടവ് ശിക്ഷ കഴിഞ്ഞ് കാക്കനാട്ടെ ജയിലില്‍ നിന്നിറങ്ങിയ ശേഷം അദ്ദേഹം പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
'തടവറയില്‍ അടച്ച് എന്നെ തളര്‍ത്താനാകില്ല;ഇതു വരെ പറഞ്ഞ കാര്യങ്ങളിലും നിലപാടുകളിലും ഉറച്ചു നില്ക്കുന്നു.' സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള അപ്പീലിന്റെ വാദം കേള്‍ക്കുന്ന നവംബര്‍ ഏഴിനു താന്‍ കോടതിയിലുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കേരളത്തിലെ പൊക്കാളി പാടശേഖര പടവുകാര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നിവരുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്താനുള്ള പോരാട്ടം തുടരും. അടുത്ത തലമുറയ്ക്കായി ആ മേഖയിലെ പരിസ്ഥിതി സംരക്ഷണത്തിനും തുടര്‍ന്നും വിട്ടുവീഴ്ചയില്ലാതെ രംഗത്തുണ്ടാകും. ......
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹിയിരുന്ന പി എസ് പ്രശാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഎമ്മിലെത്തിയത്. ......
ബെന്‍ ഗുറിയന്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെര്‍സോഗും ചേര്‍ന്ന് സ്വീകരിച്ചു.
ഗാസ സിറ്റിയിലെ അല്‍-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ശേഷമുള്ള കൂടിക്കാഴ്ച ഏറെ ഗൗരവത്തോടെയാണ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ആശുപത്രി ആക്രമണത്തില്‍ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
അക്രമത്തില്‍ പലസ്തീന് ഇസ്രയേലിനു നേരെ വിരല്‍ ചൂണ്ടിയിരുന്നു. ......
മാലദ്വീപ് പ്രസിഡന്റായി പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് മൊയ്സു (45) തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ 54.06 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശനിയാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിലൂടെ മൊയ്സു അധികാരത്തിലേറുന്നത്. ......
ഡിസംബറിൽ ബ്രസീൽ ജി 20 ന്റെ റൊട്ടേഷൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ, അടുത്ത വർഷം റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്താൽ റഷ്യൻ എതിരാളി വ്ളാഡിമിർ പുടിൻ അറസ്റ്റിലാകില്ലെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഉറപ്പുനൽകി.
ന്യൂഡൽഹിയിൽ 2 ദിവസമായി നടന്ന പരിപാടിയിൽ ലോക നേതാക്കൾ ന്യൂഡൽഹിയിൽ ഒത്തുകൂടിയ ജി20 ഉച്ചകോടിയിലെ പുടിൻൻ്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വാറണ്ട് പ്രകാരം പുടിനെ അറസ്റ്റ് ചെയ്യാൻ ദക്ഷിണാഫ്രിക്ക നിർബന്ധിതനാകുമോ എന്ന തർക്കത്തെത്തുടർന്ന് ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് (BRICS) യോഗവും അദ്ദേഹം ഒഴിവാക്കിയിരുന്നു.
യുക്രേനിയൻ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുന്നു എന്ന ആരോപണത്തിൽ പുടിനെതിരെ ഐസിസി മാർച്ചിൽ വാറണ്ട് പുറപ്പെടുവിച്ചിരുന്നു, ഇത് യുദ്ധക്കുറ്റമാണ്. ......
എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു മത്സരത്തിന്റെ ചൂട് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ
ഉണ്ടായിട്ടുണ്ട്. അത് ആന്ത്യന്തികമായി ജനാധിപത്യത്തിന്റെ പകിട്ട് കൂടുന്നതാണെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ......
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ലോക നേതാക്കൾക്കായുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സെപ്റ്റംബർ 9നു ഭവനിൽ രാഷ്ട്ര ഭവനിൽ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്.
രാഷ്ട്രപതിയുടെ ക്ഷണം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിൽ നിന്ന് വിമർശിക്കപ്പെട്ടപ്പോൾ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ത്യയെ "റിപ്പബ്ലിക് ഓഫ് ഭാരത്" ആയി പ്രഖ്യാപിച്ചു.
'ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’’ എന്നാണ് ആർട്ടിക്കിൾ 1ൽ പറയുന്നത്. ......
ന്യൂഡൽഹി: മണിപ്പൂർ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രതിപക്ഷ സഖ്യത്തിലെ എംപിമാർ ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂർ കലാപം സംബന്ധിച്ച് പ്രതിപക്ഷം തയ്യാറാക്കിയ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറും.
മണിപ്പൂർ കലാപം നേരിടുന്നതിൽ സംസ്ഥാന, കേന്ദ്രസർക്കാരുകൾ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ......